പേജുകള്‍‌

സിദ്ധാർത്ഥൻ

 

വിധിക്കാനും വധിക്കാനും നിൽക്കാമായിരുന്നു,

എങ്കിലും മാറി നടക്കാനായിരുന്നു ആഗ്രഹം.

ആഗ്രഹിക്കുന്നതെന്തും നേടാമായിരുന്നു,

പക്ഷെ ആശ നിരാശയ്ക്ക് കാരണമെന്നറിഞ്ഞു.

സ്നേഹിക്കാൻ ആളുകളുണ്ടായിരുന്നു,

എന്നിട്ടും അവരെ ഉപേക്ഷിച്ചു.

കൊട്ടാരക്കെട്ടും പട്ടുമെത്തയുടെ സുഖവും ഉണ്ടായിരുന്നു,

എന്നിട്ടും തെരുവിൽ അന്തിയുറങ്ങി. 


വിധിക്കാനും വധിക്കാനും നിന്നിരുന്നില്ല,

എങ്കിലും അതിന് കീഴ്പ്പെടാനായിരുന്നു യോഗം.

ആഗ്രഹിച്ചത് നേടാനായി പരിശ്രമിച്ചു,

പക്ഷെ ആശകൾ മുളയിലേ നുള്ളിയെറിയപ്പെട്ടു.

സ്നേഹിക്കാൻ ആളുകളുണ്ടായിരുന്നു,

എന്നിട്ടും എല്ലാവരേയും ഉപേക്ഷിക്കേണ്ടിവന്നു.

അധികാര തണലോ പണക്കിലുക്കമോയില്ല,

അതിനാൽ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടു.


സിദ്ധാർത്ഥൻ; എല്ലാം ഉപേക്ഷിക്കാൻ വിധിക്കപ്പെട്ടവൻ, 

സ്വയമോ അല്ലാതെയോ.

വോട്ട് പാട്ട്


ഓർക്കൂ..തിരഞ്ഞെടുപ്പടുക്കുന്ന നേരത്ത് ഇനിയും ഓർക്കൂ..

ഇന്നോർത്താൽ, ചൂണ്ടു വിരലിന്റെ അറ്റത്തു മഷിക്കൂട്ടിൽ പതിയുന്നയീ വോട്ട് 

ചുമ്മാതെ കളയല്ലേ നാട്ടാരേ..

കൈപ്പത്തി നോക്കി കുത്തണമേ..

ജയിക്കണം കോൺഗ്രസ് ഈ നാട്ടിൽ..

ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്..


ചോര മണക്കും സർക്കാരേ..

ഇടതന്മാരുടെ സർക്കാർ

പുളുവടി വീരൻ സർക്കാരേ

കാവിക്കാരുടെ സർക്കാർ

പൊതുജനമിനിയും കാക്കില്ല

ഭരണം നിങ്ങൾക്കേകില്ല 

ഈ നാടിന് കരുതൽ കൈപ്പത്തി 


ജാതിമത വർഗ്ഗീയ കളികൾ കളിക്കും 

ഈ താമര പാർട്ടിക്ക് ചെയ്യല്ലേ വോട്ട് 

മാസപ്പടി വാങ്ങി കരിമണൽ വിൽക്കും 

ഇടതനും കൊടുക്കല്ലേ വോട്ട്  

ഐഎൻസി സിന്ദാബാദ്

ജാതിമത വർഗ്ഗീയ കളികൾ കളിക്കും 

ഈ താമര പാർട്ടിക്ക് ചെയ്യല്ലേ വോട്ട് 

മാസപ്പടി വാങ്ങി കരിമണൽ വിൽക്കും 

ഇടതനും കൊടുക്കല്ലേ വോട്ട്  

വർഗ്ഗീയം വേണ്ട അഴിമതി വേണ്ട 

കൈപ്പത്തിക്ക് വോട്ട് 

പാവം പൗരനെല്ലാം നല്കാൻ 

കോൺഗ്രസ്സിനെന്നുടെ വോട്ട് 

വർഗ്ഗീയ പാർട്ടിക്കോട്ടില്ല 

അഴിമതി പാർട്ടിക്കോട്ടില്ല 

കള്ളവോട്ട് ചെയ്യാൻ വിടല്ലേ നാട്ടാരേ..


സ്വതന്ത്ര ഭാരത ദേശം കാക്കാൻ 

മൂവർണ്ണക്കൊടി പാറിക്കാൻ 

മതേതരക്കൊടി വാനിലുയർത്താൻ

കോൺഗ്രസ്സ് മാത്രം ശരണം 

വർഗ്ഗീയക്കള പറിച്ചെറിയാൻ 

സ്നേഹമന്ത്രം ഉയരാൻ 

ഹരിതസുന്ദര ഭാരതഗരിമ 

തകരാതിനിയും നില്ക്കാൻ  

അന്നം നൽകും കർഷകനെ കാണാ പാർട്ടിക്കില്ല വോട്ട്

തൊഴില് നൽകി യുവതയെ കാക്കാൻ കൈപ്പത്തിക്ക് വോട്ട് 

മാസപ്പടിക്ക് വോട്ടില്ല  

ബോണ്ട് പാർട്ടിക്ക് വോട്ടില്ല  

എന്നുമെന്നും ഇനി കോൺഗ്രസ്സ് നാട്ടാരേ..

മാറുന്ന ചിരി

സൃഷ്ടിപദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'നിള പാടുമ്പോൾ' എന്ന കവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയ കവിത:

ഇന്നലെ:


തോളോടുതോൾ ചേർന്നവർ നടന്നപ്പോൾ 

ഹൃദയത്തിലും ചിരി വിടർന്നിരുന്നു.

അവരുടെ ചിന്തകൾ ഒന്നായിരുന്നു,

അവർ നെയ്ത സ്വപ്നങ്ങളും.


ഇന്ന്:


ഇരുട്ടിൽ തിളങ്ങിയത് അവന്റെ ചിരിയോ,   

ഉയർത്തിയ വാളോ, അതോ രണ്ടും ചേർന്നതോ?


പേടിച്ചരണ്ട മിഴികളിൽ തെളിഞ്ഞുനിന്നു, 

ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും. 


കയ്യിൽ വിലങ്ങു വീണപ്പോഴുമവൻ ചിരിച്ചു.

രക്തക്കറ തളംകെട്ടി നിൽക്കുന്ന തറയിൽ നിന്ന് 

കാമറ കണ്ണുകളെ നോക്കി അവൻ ചിരിച്ചു.

തെളിവുകൾ തലനാരിഴകീറി നോക്കുമ്പോൾ 

നീതിദേവതയുടെ തുലാസ്സിനെ നോക്കിയാണ് ചിരിച്ചത്.

ശിക്ഷ വിധിക്കുമ്പോൾ കൂസലില്ലാതെ ചിരിച്ചു.


വെട്ടേറ്റവനും ചിരിച്ചുകൊണ്ടേയിരിക്കുകയാണ്,

ചുമരിലെ ചില്ലുപേടകത്തിൽ നിന്ന്!


നാളെ:


നാളെ തൂക്കുകയർ വീണാലും ചിരിച്ചേക്കാം,

ചിരി നിലച്ച ഹൃദയമാണെങ്കിൽക്കൂടി. 

പേടിച്ചരണ്ട മിഴികളിൽ ശൂന്യത മാത്രം!

വരണ്ട ചുണ്ടുകൾ ചിരി മറന്നിരിക്കും!

ഓർമ്മകൾ

 

1.

പോയതില്ല നാളിതുവരെ 

ഓർത്തിടാതെയൊരു നേരവും.

മർത്യജീവിതം മഹത്തരം, 

അതിലേറെ മേന്മയേറും 

പോയതിൻ ശേഷവുമെന്നും 

കൂടെയുണ്ടെ,ന്നുറ്റവർക്ക്  

തോന്നിടും പോൽ ഭൂമിയിൽ 

ജീവിച്ച് കാണിച്ചിടുമ്പോൾ! 


2.

ഓർത്തിടുന്നിതെപ്പോഴും ചിലത്,

ഓർക്കുവാനാശയില്ലെന്നാകിലും;

ഓർമ്മക്കടലിൽ നിന്നുയരുന്നവ 

ഭാസ്കരൻ കിഴക്കുദിക്കും പോൽ! 


ഏറെത്തുഴഞ്ഞിട്ടും കര കാണാ-

ക്കടലിൽ അകപ്പെട്ടതുപോൽ,

ഓർമ്മയിൽ തെളിയില്ല പലതും  

ഓർത്തിടുവാനേറെ ശ്രമിച്ചാലും!


3.

ഓർമ്മകളീവിധം പകിട കളിക്കുന്നത് 

ഊഴിയിൽ മർത്യരിൽ മാത്രമോ?

ഓർത്തും, മറന്നും വീണ്ടുമോർത്തുമീ

ജീവിതക്കളിയഭംഗുരം തുടരുന്നു!