പേജുകള്‍‌

സിദ്ധാർത്ഥൻ

 

വിധിക്കാനും വധിക്കാനും നിൽക്കാമായിരുന്നു,

എങ്കിലും മാറി നടക്കാനായിരുന്നു ആഗ്രഹം.

ആഗ്രഹിക്കുന്നതെന്തും നേടാമായിരുന്നു,

പക്ഷെ ആശ നിരാശയ്ക്ക് കാരണമെന്നറിഞ്ഞു.

സ്നേഹിക്കാൻ ആളുകളുണ്ടായിരുന്നു,

എന്നിട്ടും അവരെ ഉപേക്ഷിച്ചു.

കൊട്ടാരക്കെട്ടും പട്ടുമെത്തയുടെ സുഖവും ഉണ്ടായിരുന്നു,

എന്നിട്ടും തെരുവിൽ അന്തിയുറങ്ങി. 


വിധിക്കാനും വധിക്കാനും നിന്നിരുന്നില്ല,

എങ്കിലും അതിന് കീഴ്പ്പെടാനായിരുന്നു യോഗം.

ആഗ്രഹിച്ചത് നേടാനായി പരിശ്രമിച്ചു,

പക്ഷെ ആശകൾ മുളയിലേ നുള്ളിയെറിയപ്പെട്ടു.

സ്നേഹിക്കാൻ ആളുകളുണ്ടായിരുന്നു,

എന്നിട്ടും എല്ലാവരേയും ഉപേക്ഷിക്കേണ്ടിവന്നു.

അധികാര തണലോ പണക്കിലുക്കമോയില്ല,

അതിനാൽ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടു.


സിദ്ധാർത്ഥൻ; എല്ലാം ഉപേക്ഷിക്കാൻ വിധിക്കപ്പെട്ടവൻ, 

സ്വയമോ അല്ലാതെയോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ