പേജുകള്‍‌

ശ്രാവണം വരവായി

ഓണം എന്ന ഉത്സവത്തെ പറ്റി ഞാൻ മുൻപ് എഴുതിയ വരികൾ. പൂവേ പൊലി വിളിയും ആർപ്പുവിളിയും ഉയരുന്ന കാലത്തെ വാക്കുകളിൽ വർണ്ണിക്കാൻ നടത്തിയ ഒരു എളിയ ശ്രമം. അതിന് മേമ്പൊടിയായി തുളസിയുടെയും അവളുടെ അച്ഛനമ്മമാരുടെയും സംഗീതം. ആ ഈണം മനസ്സിൽ ആവാഹിച്ച് കേൾക്കാൻ ഇമ്പമുള്ള നാദത്താൽ ശ്രോതാക്കളിലേക്ക് എത്തിക്കുന്നു തുളസിയും ഭർത്താവായ ഗോപിനാഥനും.

മലയാളത്തിലെ ആശയത്തെ മനോഹരമായി ആംഗലത്തിൽ തർജ്ജിമ ചെയ്തത് സുഹൃത്തായ ഗിരീഷിന്റെ പ്രിയപത്നി അമ്പിളി.





ശ്രാവണം മിഴികൾ തുറന്നു    
ഋതുദേവത വർണ്ണം ചാർത്തി
വസന്തത്തിൻ മഞ്ജീരനാദം
മമ ഹൃദയത്തിൻ സ്‌പന്ദനമായി 

രാമന്റെ ശീലുകൾ ചൊല്ലിക്കഴിഞ്ഞ കാലം
തെയ്യങ്ങൾ നർത്തനമാടി മറഞ്ഞെങ്ങോ പോയി (2 )
സഹ്യാദ്രി താഴെ പുഷ്‌പോത്സവം
മലകളും പുഴകളും തഴുകുമീപവനനും പൂവേ പൊലി പാടും കാലം
പൂവേ പൊലി പാടും കാലം

ശ്രാവണം മിഴികൾ തുറന്നു
ഋതുദേവത വർണ്ണം ചാർത്തി
വസന്തത്തിൻ മഞ്ജീരനാദം
മമ ഹൃദയത്തിൻ സ്‌പന്ദനമായി 

കണ്ണന്റെ ഗാഥകൾ ഉയരുന്നചിങ്ങപ്പുലരി 
പൂന്തേനരുവികൾ പാൽനുര തൂവുന്ന കാലം (2 )
മാവേലിനാട്ടിൽ ജലോത്സവം
ഓളവും ഓടവും തുടികൊട്ടും ഹൃദയവും ആർപ്പോ വിളി പാടും കാലം
ആർപ്പോ വിളി പാടും കാലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ