പേജുകള്‍‌

മാർഗ്ഗം

 

സുഹൃത്തായ മധുവിന്റെ ആംഗലകവിതയുടെ പരിഭാഷ:


എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, പക്ഷെ മാർഗ്ഗം? 

അതറിയില്ലായിരുന്നു.

ലക്ഷ്യത്തിനു മുന്നേ മാർഗ്ഗം തേടി ഞാൻ അലഞ്ഞു.

അങ്ങനെ അലയുമ്പോൾ ഞാൻ ഒരാളെ കണ്ടു,

തികച്ചും അപരിചിതനായ ഒരാൾ.

അയാൾ വഴിയരികിൽ നിന്ന് നിർത്താതെ സംസാരിക്കുകയായിരുന്നു,

വിരലുകൾ അനന്തതയിലേക്ക് ചൂണ്ടിക്കൊണ്ട്..

അദൃശ്യനായ ഒരാൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതുപോലെ.

തിരക്കുള്ള വീഥിയായിട്ടും ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല;

അവരാരും വഴിയറിയാത്തവരായിരുന്നില്ല.

അവരുടെ അശ്രദ്ധ ആ മനുഷ്യനെയും തീരെ അലോസരപ്പെടുത്തിയില്ല.

അൽപനേരം ഞാനാ മനുഷ്യനെ നോക്കിനിന്നു.

"വെറും ഭ്രാന്ത്, അല്ലാതെന്ത്?" ഞാൻ അടിവരയിട്ടു.

ആ ഭ്രാന്തനെ പിന്നിലുപേക്ഷിച്ച്, 

എന്റെ മാർഗ്ഗം തേടി വീണ്ടും അലയാൻ തുടങ്ങി.

കുറച്ചുനേരം അങ്ങനെ നടന്നപ്പോഴാണ് ഞാൻ അറിഞ്ഞത്,

ദൈവമേ..! ആ മനുഷ്യൻ വിരൽചൂണ്ടിയ ദിക്കിലേക്കായിരുന്നു ഞാൻ നടന്നുകൊണ്ടിരിക്കുന്നത്..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ